kaani
2014, ജൂലൈ 10, വ്യാഴാഴ്‌ച
2014, ഫെബ്രുവരി 12, ബുധനാഴ്‌ച
ബാല്യകാലസഖി
ചങ്ങനാശ്ശേരി മുത്തൂറ്റ് ധന്യ രമ്യ ഇരട്ട ചലച്ചിത്ര ശാലയില് ബല്യ സുല് ത്താന്റെ (ബഷീറിനെയാണ് ഉദ്വേശിച്ചത് ) ബാല്യകാലസഖി കാണാനായി ചെന്നപ്പോൾ പ്രവേശന ശീട്ടുജാലകത്തിനു മുന്നില് ഒറ്റക്കായി പ്പോയത്തിനു കാരണം അന്വേഷിച്ചു നിൽക്കുമ്പോളാണ് ഒരാൾ കൂടി വന്നത്. പടമില്ലേ എന്ന ചോദ്യത്തിനു മറുപടി പറയാൻ ശീട്ടു മുറിക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല
സമയം മുന്നോട്ടു നീങ്ങവേ രണ്ടുപേര് കൂടി വന്നു അവരും ഞങ്ങളുടെ സംശയം ആവർത്തിച്ചു . ചില്ലുകൂട്ടില്നിന്നും മറുപടിയെത്തി ''കഴിഞ്ഞ പ്രദർശനത്തിനു അഞ്ചു പേരേ ഉണ്ടായിരുന്നുള്ളൂ ഇത്രേം ആളേം കൊണ്ട് എങ്ങനെ ഓടിക്കാനാ '' ഇനിയും ആളുവരും എന്ന് ഞങ്ങൾ പറഞ്ഞു നോക്കിയെങ്കിലും അയാൾ മുന് നിലപാടിലുറച്ചു നിന്നു
കുറച്ചുനേരം കൂടി നിന്നിട്ട് ഞാന് തിരിച്ചുപോന്നു. സമയം ഉച്ചയാണെങ്കിലും ഈ സാഹചര്യം എങ്ങിനെ വന്നുവെന്ന് മനസ്സിലാകുന്നില്ല. നല്ല ചിത്രങ്ങൾ നിര്മിക്കാൻ ഇനി ആരു ധൈര്യപ്പെടും
2014, ഫെബ്രുവരി 11, ചൊവ്വാഴ്ച
കാഴ്ച
ദൈനംദിനയാത്രക്കിടയില് നാം കാണുന്ന കാഴ്ചകളില് ചിലവ നമ്മെ വലിയ ചിന്തകളിലേക്ക്കു തള്ളി വിട്ടേക്കാം അത്തരം കാഴ്ചകളിലേക്ക് ............................
ഒന്ന്;
കോട്ടയം നഗരത്തിലെ നാഗമ്പടത്തെ വിദേശമദ്യ വില്പന ശാലക്കു മുന്നിലെ വഴിയരുകില് ഇരുചക്ര വാഹനം ഒതുക്കി നില്ക്കുംബോളാണ് എതിരെ എഴുപതിനോടടുത്തു പ്രായമുള്ള ഒരു അമ്മ/അമ്മൂമ്മ നടന്നു വരുന്നത് അടുത്തെത്തിയതും ആ അമ്മ എന്നോടെന്നപോലെ പറയുകയാണ്''മക്കളെ വളര്ത്തിയാലിങ്ങനെ വേണം'' ഞാനൊന്നു നടുങ്ങി, കാരണം നില്ക്കുന്ന സ്ഥലം നേരത്തെ പറഞ്ഞല്ലോ ,ചിന്തകള് കാടു കയറും മുന്പെ അടുത്ത ചിന്താശകലമെത്തി ''സ്വന്തം മോനാ കണ്ടിട്ടും കാണാത്ത പോലെ വിട്ടടിച്ചു പോകുന്നതു കണ്ടില്ലേ''
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)